Wednesday, 18 October 2017

മരണാനന്തരം

ആയിരം കാതം അകലെ ഒരു ചെമ്പകമരത്തണലിൻ കീഴിൽ ഞാൻ എന്നെ കണ്ടെത്തി.. അരികിൽ ഒരു കെട്ടു ചുവന്ന റോസാ പൂക്കളും ഞാൻ കണ്ടു, ഒരുപക്ഷേ എന്റെ പ്രിയപ്പെട്ടവരുടെ സ്നേഹസമ്മാനങ്ങൾ ആയിരിക്കാം.. പുഴുവരിച്ച്, മണ്ണിൽ അലിഞ്ഞ എന്റെ ശരീരം കാറ്റത്ത് കൊഴിഞ്ഞു വീണ ചെമ്പകപ്പൂക്കളാൽ മൂടിയിരിക്കുന്നു.. ഞാൻ നട്ട ചെമ്പക മരത്തിന്റെ തണലിൽ ഞാൻ ഉറങ്ങുന്നത് ഞാൻ കണ്ടു..ആടിത്തീർന്ന വേഷങ്ങളും കെട്ടിയാടിയ ആടയാഭരണങ്ങളും അഴിച്ചു വെച്ച്  ഇനി സമ്പൂർണ്ണ വിശ്രമം..

കുബേരനും-കുചേലനും, പുലയനും-നമ്പൂതിരിയും ഒന്നിച്ച് ഉറങ്ങുന്നീ ശ്മശാന ഭൂമിയിൽ ഞാൻ കണ്ടു സമത്വം.. അല്ലേലും ശരീരം ആറടി മണ്ണിൽ പൊതിഞ്ഞു കഴിഞ്ഞാൽ പിന്നെ എന്തുതന്നെ ആയാലും ഉടൽ ഭൂമിക്ക് സ്വന്തം..ഭൂമിയിൽ നിന്ന് യാത്രയാകുമ്പോൾ ദേഹിക്ക് സ്വന്തം ദേഹം പോലും നഷ്ടമാകുന്നു..

ജീവിതം എന്ന അവ്യക്തതയിൽ നിന്ന് മരണാനന്തരം എന്ന ഈ അവസ്ഥ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടിരിക്കുന്നു.. കാരണം.. ഒരു മേൽക്കൂരയുടെ മറയില്ലാതെ മേലെ മിന്നി നിൽക്കുന്ന ഒരായിരം നക്ഷത്രങ്ങളെ
 ഇപ്പോൾ എനിക്ക് കാണാം.. ഒരു കുടയുടെ മറയില്ലാതെ ഞാൻ പെരുമഴയിൽ നനയുന്നതും, വെള്ള പൂശിയ നാലു ചുവരുകളുടെ അതിരില്ലാതെ ഒരു തുമ്പിയെ പോലെ അങ്ങ് ഇങ്ങായ് പാറി നടക്കുന്നതും എനിക്ക് കാണാം.. അങ്ങനെ സ്വാതന്ത്ര്യം മരണാനന്തരം ഞാൻ ആസ്വദിക്കുന്നത് ഞാൻ കണ്ടു..

അതെ അവ്യക്തതയുടെ മുഖപടം മെല്ലെ ഉയർത്തി വ്യക്തമായി ഞാൻ കണ്ടു എന്റെ മരണം..

Wednesday, 28 June 2017

Today..

Our dear life is fuelled by our desires,  for which all our actions are focused and for what we live.. Hoping for a tomorrow in which these desires come true.. Blind folded we do so & so things that so & so persons said.. Without the signature of yours..

While catching up the big dream you missed out yourself.. stepped into  the shoes of some other .. Missing each moment that you lived for mystery future.. Its because you had bamboozled that there is a tomorrow..

Now think of a situation my friend where there is no tomorrow for you.. At that moment you will count for each and every second. You won't chase any dreams.. You won't count any penny in your pocket.. But you will certainly enjoy the breeze outside.. You may even call your friend who was not in contact for year due to ego.. You may dig up the sweet memories you had.. Sometimes you may give your remaining penny to the boy who is hungry & wandering around the streets...You may forget the faces looking around & start dancing with your favourite pop song in your walkman.. Unknowingly you will live at present..

So think a bit , the hope to see "tomorrow" an uncertain thing makes us the stereotype & lazy.. When you start living at present all your saving go for charity.. tensions will be replaced by entertainment..& we will start to get task done today & not tomorrow...

There  is nothing wrong in having a dream & chasing it.. but make sure that you won't miss any moment that you are surrounded by..

There's a popular saying,
ഇന്നലെ എന്നത് ഒരു ഓർമ്മ.. നാളെ എന്നത് ഒരു സ്വപ്നം.. ഇന്ന് എന്നതാണ് സത്യം...

#Inspired from a blood cancer patient..

Friday, 10 February 2017

ഒടുവിലായ്....!

ഒടുവിലായ് ആ കിളിവാതിൽ കടന്നു ഞാൻ നടന്നു നീങ്ങുന്നു... അങ്ങ് മേലേ നിന്ന് ഒരായിരം  ഓർമ്മകൾ എന്നെ നോക്കി നിൽക്കുന്നു... ഉച്ചവെയിൽ മണ്ടക്ക് കൊള്ളും നേരത്ത് കലാലയത്തിന്റെ പടിക്കൽ ഞാൻ... മൂന്ന് വർഷം കൊണ്ട് കെട്ടി മുറുക്കിയ വിഴിപ്പ് ഭാണ്ടം ചുമലിലേറ്റാൻ ആണ് ഉദ്ദേശ്യം..

അങ്ങനെ പതുക്കെ ആ ചില്ലുകൂട്ടിൽ എത്തിനോക്കി ഞാൻ ആ വിഴിപ്പ് ഭാണ്ടം ആവശ്യപ്പെട്ടു... പേരും നാളും പട്ടങ്ങളും മൊഴിഞ്ഞതും കെട്ടിമുറുക്കിയ വിഴിപ്പ് ഭാണ്ടം കൈയ്യിൽ വെച്ചു തന്നു... കൈപ്പറ്റി എന്നു പറഞ്ഞ് കൈരേഖ പതിച്ച് ഞാൻ അങ്ങനെ ആ വിഴിപ്പ് ഭാണ്ടം ചുമലിലേറ്റി...

പിന്നെ മെല്ലെ ആ പടവുകൾ ഓരോന്നായി ഞാൻ  കേറുന്നൂ.. പണ്ട് ഒരു പാട് പ്രതീക്ഷകളോടെ അപ്പന്റെ കൈപിടിച്ചും,  പിന്നീട്  അങ്ങ് ഇങ്ങ് ആയി മൂന്ന് വർഷം ഇതേ പടവുകൾ കയറി വന്നതും തൽസമയം ഒരു മിന്നായം പോലെ മിന്നി മറഞ്ഞു.. അങ്ങനെ പടവുകൾ കയറി മുന്നാം നിലയിൽ...

വലതു തിരിഞ്ഞു ഒരിറ്റു വെള്ളം കുടിച്ചു പതുക്കെ  നടന്നു നീങ്ങി..ജനാലകൾ കടന്നു ഞാൻ അങ്ങനെ ആ നാലുകെട്ടിനരികിൽ...

ഇന്നലെകളിലേക്കെന്നപോലെ ആ പടിക്കെട്ടു കടന്നു ഞാൻ.. നാലുകെട്ടിലെ മൂന്നു മുറികൾ ഇന്നും അതുപോലെ തന്നെ..കാതുകളിൽ പഴയ  ഒച്ചപ്പാടും  ബഹളവും കേൾക്കുന്നതു പോലെ..

ഇന്നലെകളിൽ എന്ന പോലെ മൂന്നാം ബെഞ്ചില്‍  ഇടത്തെയറ്റത്തായി ഞാൻ ഇരുന്നു...
തല ഉയർത്തി ചുറ്റും ഒന്ന് നോക്കി.. എല്ലാം പഴത് പോലെ വലിയ വ്യത്യാസം ഒന്നും ഇല്ല... ഈ നിമിഷം മറ്റേതൊരു വിദ്യാർത്ഥിയെ  പോലെ എനിക്കും, കലാലയ ജീവിതം ഒരു  തിരശീലയിൽ എന്ന പോലെ മിന്നി മറഞ്ഞു..അങ്ങനെ ഇരുന്ന എന്നെ പതിവ് എന്ന പോലെ മുറി പൂട്ടാൻ സമയമായി എന്നു പറഞ്ഞ് ജോസേട്ടന്റെ ഒരു വിളി..ഒടുവിലായ് ആ പടവുകൾ ഞാൻ ഇറങ്ങി...

പോകും വഴി ഞാനും, കട്ടപ്പനകാരനും പിന്നെ നമ്മുടെ മലപ്പുറത്തുകാരനും പഴയതുപോലെ മാഷുമായി ചില കുശലാന്വേഷണങ്ങൾ പങ്കിട്ടു..

അങ്ങനെ ആ വിഴിപ്പ് ഭാണ്ടം പേറി കായലോര കലാലയത്തിന്റെ പടിവാതിൽ കടന്നു ഞാൻ പുറത്തേക്ക്...

Wednesday, 18 January 2017

കഥ ഇതുവരെ

തൽക്ഷണം തെല്ലിതുവരേ..
തേടിനടന്നതേ ഇല്ല ഞാൻ..
ഒരിറ്റു വരികൾ പോലും.. എന്നിരുന്നാലും..
തേടി വന്നൊരി നുറുങ്ങു വരികളേ..
കടലാസിൽ കുത്തികുറിച്ചിരുന്നു ഞാൻ.

കൂടെയില്ലാരുമേ.. എകനായ ഇന്ന് ഞാൻ
ലക്ഷ്യം അറിയാതെ തേടി നടപ്പൂ ഞാൻ..
എന്നിലെ എന്നെ.. വിശ്വനാഥനെ...

ജീവിതം ഒരു നാടക രംഗം പോലെ,
തിരശീലയിൽ മിന്നി മറയുമ്പോൾ
ആടിതീർന്ന വേഷങ്ങളും..
കെട്ടിയാടിയ ആടയാഭരണങ്ങളും..
കണ്ടു പകച്ചു നിൽക്കയാണു ഞാൻ...

അഭിനയം ഇന്ന് അതിന്റെ മൂർധന്യത്തിൽ..
എന്തെന്നാൽ, നാളുകളായി അഭിനയം..
 തന്നോട് തന്നെ ആയിരിക്കുന്നു...
മൗനം പേറും പശ്ചാത്തലസംഗീതത്തിൽ..
ജീവിതം അങ്ങനെ തെന്നി നീങ്ങുമ്പോൾ..

ഒളിച്ചോടാൻ ഒരു മോഹം...
ജീവിതത്തിന്റെ താളം മാറ്റാൻ ഒരു മോഹം...

അതിരില്ലാ കതിർ വരമ്പിലൂടെ ഓടി നടക്കാൻ...
നനവേറും കടൽ മണ്ണിൽ കളിക്കാൻ...
അങ്ങനെ സന്തോഷത്തിൽ ആറാടി..
ലാഭത്തിൻ കണക്കുകൾ നിരത്തും..
ഈ ലോകത്തിൽ നിന്ന്
വിട പറയാൻ ഉള്ള് വിങ്ങുന്നു..